[ Full Text - Source: October 2013 issue]
പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട് കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന് വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ് സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത് ജനിതകത്തിന്റെ സ്മരണകൊണ്ട് ഉണരുമ്പോഴാണ്, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്. എന്നാൽ ജനിത ക സ്മരണ ഉണരാത്തവ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെ യ്യും; അപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാതെ വരും. അതുകൊണ്ടാണ് പറഞ്ഞത്, ലോകത്തൊരിക്കലും ശാസ്ത്രസത്യങ്ങൾ നിലനിന്നുപോരുന്നത് സാർവ്വലൗകീകമായി പൊതുജനം പൂർണ്ണമായും മനസ്സിലാക്കിയിട്ടും അറിഞ്ഞിട്ടുമല്ലെ ന്ന്; അറിഞ്ഞാൽ അവയുടെയൊക്കെ ചമൽക്കാരം നഷ്ടമാകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യുമെന്ന്- ചമൽക്കാരജന്യമായ അംശമില്ലാതെ ഒരറിവും ഒരനുഷ്ഠാനവും നിലനിൽക്കുകയില്ല. ഈയൊരർത്ഥത്തിൽ, നമ്മുടെ കോശങ്ങ ളി ൽ സംഭവിക്കുന്ന ചമൽക്കാരമാണ് അറിവ്; ആ അറിവ് കേവലമാണ്; അത് സ്വ യം നമ്മെ ബോധ്യപ്പെടുത്തുന്ന അറിവാണ്; അത് ഗുരുക്കന്മാർക്ക് ഉണ്ടാക്കിത്തരാൻ പറ്റില്ല. അതുകൊണ്ട് നാം മനസ്സിലാക്കണം, പഠിക്കുന്നവനല്ല അറിവിനാണ് ചമൽക്കാരം വേണ്ടത്; ചമൽക്കാരം പഠിപ്പിക്കുന്നവനാകുമ്പോൾ അറിവിന്റെ ചമ ൽക്കാരം നമുക്ക് ബോധ്യപ്പെടാതെ പോകും; പാരമ്പര്യജ്ഞാനം ഇല്ലാത്തവൻ പഠിപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
ദാമ്പത്യജീവിതത്തിൽ ഭാര്യയ്ക്ക് ഭർത്താവിനെ വിശ്വാസം വരുന്നതും ഭർ ത്താവിന് ഭാര്യയിൽ വിശ്വാസം വരുന്നതും, ആ വിശ്വാസങ്ങളിൽ തുടരുന്നതുകൊണ്ടാണ്; ജീവിതം ആനന്ദപ്രദമാകുന്നത് ഈ കോശസംസ്ക്കരണം കൊണ്ടുതന്നെയാണ്. ഈ സംസ്ക്കരണപ്രക്രിയ ഗർഭാധാനസംസ്ക്കാരം മുതൽ അമ്പത്തിയാറ് ദിവസം; എട്ട് ആഴ്ച്ചകളിലാണ് ഒരു കുട്ടിയിൽ സംഭവിക്കുന്നത്. മറ്റൊരർത്ഥത്തിൽ, ഈ സംസ്ക്കരണപ്രക്രിയ ഓരോരുത്തരിലും നടക്കുന്നത്, അവ ന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ്- പിന്നെ എങ്ങനെയാണ് ഈ സംസ് ക്കാരമുണ്ടാകുന്നത്? പുതിയ പരിഷ്ക്കാരികളായവർ ഇതേക്കുറിച്ച് ആലോചിച്ചാലല്ലേ, അവർക്ക് ഉത്തരം ലഭിക്കുകയുള്ളു? ഇന്നത്തെ പുരുഷനും സ്ത്രീയും സ ർവ്വതന്ത്രസ്വതന്ത്രരാണെന്ന് പറയുന്നു- ഒരു വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ പരസ്പരം ഇഷ്ടത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു; സ്വാത ന്ത്ര്യം നഷ്ടപ്പെടുമെന്ന് പരസ്പരം കണ്ടെത്തി തൽക്കാലം കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്നു. അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഇതിനിടയി ൽ ഉത്തമദമ്പതിക്രിയകളും ബീജങ്ങളും എത്രയോ പാഴായി. ഒടുവിൽ ഒരു കുട്ടിയുണ്ടാകണമെന്ന് ആഗ്രഹിച്ചാൽതന്നെ, ഉത്തമനായൊരു സന്താനലപ്തിക്കുവേ ണ്ടി; ഉത്തമസങ്കൽപങ്ങളോടെ ദമ്പതിക്രിയയിൽ ഏർപ്പെടുമോ? അവിടെയാണ് കുട്ടിയുടെ സംസ്ക്കരണപ്രക്രിയ പ്രസക്തമാകുന്നത്; അപ്പോഴാണ് അതിനെക്കുറിച്ചുള്ള അറിവുകൾ സമ്പാദിക്കാൻ ഒരുവൻ ശ്രമിക്കുക- ഒന്ന്, തന്റെ ബീജം പൂ ർണ്ണതയുള്ളതായിരിക്കണം. രണ്ട്, പൂർണ്ണതകൈവരിച്ച ബീജങ്ങൾ; നൂറോ നൂറ്റിപ്പത്തോ ദശലക്ഷം ബീജാണുക്കളിൽ നിന്നാണ് ഒന്നുമാത്രമാണ് മാതൃകാപുത്രനായി ജനിക്കുന്നതെന്ന അറിവ്. ഇത്രയും സങ്കൽപങ്ങളെങ്കിലും തലച്ചോറിലുണ്ടാകുമ്പോൾ; ആ സങ്കൽപം കാമമായും, ആ കാമം കർമ്മമായും ആ കർമ്മത്തിന് അനുഗുണമായ പചനാഗ്നി കത്തുകയും ചെയ്യുമ്പോൾ അത് കോശകോശാന്തരവ്യാപാരത്തിന്റെ ഉപാപചയത്തെ നടത്തുമ്പോൾ- ഹ്യൂമൻ മെറ്റബോളി സം രസത്തെ ദഹിപ്പിച്ച് രക്തമായും രക്തത്തെ ദഹിപ്പിച്ച് മാംസമായും, മാംസ ത്തെ ദഹിപ്പിച്ച് മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ച് അസ്ഥിയായും, അസ്ഥിയെ ദ ഹിപ്പിച്ച് മജ്ജയായും മജ്ജയെ ദഹിപ്പിച്ച് ശുക്ളമായും രൂപാന്തരപ്പെടുമ്പോൾ; മറുവശത്ത് അങ്ങനെയൊക്കെതന്നെ അണ്ഡമായും രൂപാന്തരപ്പെടുന്ന പ്രക്രിയയാ ണ് സംഭവിക്കുന്നത്. അപ്പോൾ ആ പ്രക്രിയയിലൂടെ കാമം കർമ്മമായും, ആ അ ഗ്നി ജലത്തെയൊക്കെ സ്വീകരിച്ച്; ആ പചനപാചനങ്ങളിലൂടെയെല്ലാം കടന്നാണ് ബീജം അവിടെയെത്തുന്നത്. ഇതൊക്കെ സംഭവിക്കുന്നത് ഒരു സങ്കൽപത്താലുമാണ്. എന്നിട്ടും ഈയൊരു പ്രക്രിയയെ, കേവലമൊരു ശാരീരിരബന്ധത്തിന്റെ കേവലസുഖം മാത്രമായി പരിഗണിക്കാൻ എങ്ങനെ കഴിയുന്നു? ബീജത്തിനും മജ്ജക്കും അസ്ഥിക്കും മേദസ്സിനും മാംസത്തിനും രക്തത്തിനും രസത്തിനും യാതൊരു പ്രാധാന്യവും കൽപിക്കാതെ എങ്ങനെ, ഈ കർമ്മത്തെ യാന്ത്രികസുഖമെന്ന് പറയാനാകുന്നു? കേവലസുഖസങ്കൽപംകൊണ്ടുമാത്രമാണ് സ്ത്രീ യും പുരുഷനും ഈ ലോകത്തേക്ക് ഓടികൂടുന്നത്- കടിക്കാൻ ഓടി അടുക്കുന്ന ഒരു പട്ടി. കടിയിൽ നിന്ന് തൽക്കാലം രക്ഷപ്പെടാൻ ഉണങ്ങിയ ഒരു എല്ലിൻകഷ് ണം ഇട്ടുകൊടുത്തു. ഒരു സങ്കൽപത്താൽ, ആ എല്ല് കടിക്കുകയും കുടയുക യും എടുത്തോടുകയും അതിന്മേൽ മലർന്നും കമിഴ്ന്നുമൊക്കെ കടിക്കുമ്പോൾ, അതിന്റെ മോണപൊട്ടി ചോരയൊഴുകി; സ്വന്തം ചോര രുചിച്ച് ശാന്തനാകുന്ന പ ട്ടി കരുതും, അത് എല്ല് തന്നതാണെന്ന്; ആ വ്യാമോഹത്താൽ പട്ടി വീണ്ടും എ ല്ലുകടിക്കും. ഇങ്ങനെയല്ലാതെ, ഉത്തമസന്താനത്തിനുള്ള ഉദാത്ത സങ്കൽപങ്ങളോടെ ഉള്ളതായിരിക്കണം ദമ്പതിക്രിയ; എങ്കിലേ, ഉത്തമസന്താനങ്ങൾ ഉണ്ടാകൂ.
ആധുനികന്റെ ദമ്പതിക്രിയയും വിവാഹവുമൊന്നും പ്രജാതന്തുവിനുവേണ്ടിയല്ലാതായിരിക്കുന്നു; പ്രജാതന്തുവിനുവേണ്ടി വിവാഹം കഴിക്കുമ്പോഴാണ് അത് സംസ്ക്കാരത്തിലൂടെയുള്ളതാകുന്നത്. ഇന്നുള്ളവർ വിവാഹത്തെക്കുറിച്ചും സ ന്താനത്തെക്കുറിച്ചും ആഗ്രഹിക്കുന്നതുതന്നെ, തന്റെ വാർദ്ധക്യകാല സംരക്ഷണവും തന്റെ സ്വത്തുസംരക്ഷണവും ഓർത്തിട്ടാണ്. എന്നാൽ പൂർവ്വികർ ദമ്പതിക്രിയയിൽ ഏർപ്പെട്ടത് ഇതിനുവേണ്ടിയായിരുന്നില്ല; പ്രജയ്ക്കുവേണ്ടിയായിരുന്നു. `ജായാമേസ്യാതഥ പ്രജാം`- `പ്രജായേയ`- എനിക്ക് കുട്ടിവേണം; അതിനൊരു `ജായ`യെ വേണം; എന്നെ ജനിപ്പിക്കാനാണ് ഇവിടെ ജായയെ വേണ്ടിവരുന്നത്; നിന്നിൽ ഞാനാണ് പുനർജനിക്കുന്നത്; എന്റെ കർമ്മങ്ങൾ നടപ്പാക്കാ ൻ; ഞാൻ സങ്കൽപ്പിക്കുന്നതിന് നാളെ ബലമുണ്ടാകാനാണ് ഞാൻ എന്നെ പുന ർജനിപ്പിക്കുന്നത്; അതിനാണ് ഞാൻ വിവാഹം കഴിച്ചത്- അതിനുള്ള തപസ്സും, അതിനുള്ള സൗകുമാര്യതയും, അത് ഉൾക്കൊള്ളാനുള്ള ഗൗരവവും നിനക്കുള്ളതുകൊണ്ടാണ് ഞാൻ നിന്നെ വിവാഹം കഴിക്കുന്നത്. ഇതാണ് പൂർവ്വികരുടെ വി വാഹമെന്ന സംസ്ക്കാരം; ഇതിനുവേണ്ടിയാണ് ഇത്രയും വിവാഹപൂർവ്വസംസ് ക്കാരകർമ്മങ്ങളിലൂടെ പോകുന്നത്. കാരണം വിവാഹം പാരമ്പര്യത്തിലൂടെ പോ കുന്നതാണ്- എന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ എന്നിൽ അർപ്പിച്ച പാരമ്പര്യകർമ്മങ്ങളിലൂടെ, അവരുടെ ജ്ഞാനത്തെയും പാരമ്പര്യത്തെയും നഷ്ടപ്പെടാ തെ എന്നിലൂടെ; എന്റെ പുത്രനിലൂടെ പരമ്പരയാ അനശ്വരമായി മുന്നോട്ടുകൊ ണ്ടുപോകാനാണ്, ഞാൻ നിന്നെ വിവാഹം കഴിയ്ക്കുന്നത്- ഇതാണ് വിവാഹസംസ്ക്കാരത്തിന്റെ ഐതിഹ്യം.