[ Full Text - Source: March 2012 issue ]
ശരീരത്തിലെ ആന്തരികകാലമ്പോലെതന്നെ പ്രാധാന്യമുള്ളതാണ് ബാഹ്യകാലവും – ബാഹ്യകാലത്തിന് ആന്തരികകാലത്തോട് ഏറ്റവും യോജിപ്പാണുള്ളത്.; ബാഹ്യകാലത്തെ പഠിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം- ബാഹ്യകാലവും ആന്തരികകാലവുംകൂടി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഭൂമി; ഭൂമിയുടെ സ്ഥാനം; ഭൂമിയുടെ ഭ്രമണം; സൂര്യൻ; ചന്ദ്രൻ; ചന്ദ്രന്റെ ഭ്ര മണം ഇവയെയൊക്കെ ആസ്പദമാക്കിയാണ്. ഇതിൽ ഏറ്റവുംകൂടുതൽ മനസ്സിനെയും ശരീരത്തെയും പ്രകടമായി ബാധിക്കുന്നത് ചന്ദ്രന്റെ അവസ്ഥയാണ്. ഇതിനെ ആസ്പദമാക്കി വളരെ ശ്രദ്ധിച്ചുവേണം കാലത്തെ പഠിക്കാൻ- കാലനിർണ്ണയത്തിൽ വളരെ ശ്രദ്ധിക്കണം.
ദിനങ്ങൾ, രാത്രങ്ങൾ- രാത്രി സൗരജീവികൾക്ക് ഉറക്കത്തിനുള്ളതാണ്; ഭൗമജീവികൾക്ക് ഉണർന്നിരിക്കാനുള്ളതാണ്. മനുഷ്യൻ സൗരജീവിയാണ്. അമേരിക്കയുടെയുംമറ്റും വികാസവും കമ്പ്യൂട്ടറുകളുടെ ആവിർഭാവവുമുണ്ടായതോടുകൂടി- ഇന്ത്യയിലെ കുട്ടികളെല്ലാംതന്നെ കമ്പ്യൂട്ടറുകളുടെ സഹായത്തോടുകൂടി പഠിക്കാൻ തുടങ്ങിയപ്പോൾ, രാത്രിയിൽ ഉണർന്നിരിക്കുകയും പകൽ ഉറങ്ങുകയുംചെയ്യുന്ന അവസ്ഥയുണ്ടായി; അതുകൊണ്ട് സൂര്യനെ ആസ്പദമാക്കിയുള്ളതല്ല നമ്മുടെ ഇന്നത്തെ കുട്ടികളുടെ ജാഗ്രത്തും സുഷുപ്തിയും- ഇതുതന്നെ നമ്മുടെ ആന്തരികകാലത്തിന്റെയും ബാഹ്യകാലത്തിന്റെയും സിസ്റ്റം മാറിമറിയാൻ ഇടയാക്കി- ഐ.ടി മേഖലയിലുള്ളവരുടെയൊക്കെ വന്ധ്യത ഇന്ന് വളരെകൂടുതലാണ്. വികാരങ്ങളുടെ ഇല്ലായ്മ അവിടെ കാണാം; ഭോഗത്തിന്റെ വൈകൃതസ്വഭാവങ്ങൾ വർദ്ധിച്ചുവരുന്നത് കാണാം; പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങളെല്ലാം വർദ്ധമാനമായ തോതിലാണ്- ഇതിനുള്ള ഉപകരണങ്ങളെല്ലാം ഇന്ത്യൻ വനിതാമാർക്കറ്റുകളിൽ സുലഭമാണ്. ഇത്രയും വൈകല്യങ്ങളുടെ അന്തരാളങ്ങളിൽ ആരോഗ്യത്തെ പരിപാലിക്കാൻ എത്രപേർക്ക് കഴിയും?
സൂര്യനെ ആസ്പദമാക്കി; സൗരചക്രത്തെ ആസ്പദമാക്കി ആരോഗ്യനിലയെ പുനർനിരീക്ഷണം ചെയ്യേണ്ടുന്ന കാലമായി- ഇന്നത്തെ സാമൂഹ്യക്രമത്തിൽ ജനതയെ രാത്രിയിൽ ഉറങ്ങുവാൻ; പകൽ ഉണർന്നിരിക്കുവാൻ നമ്മുടെ ഭരണാധികാരികൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ആലക്തിക പ്രകാശത്തിൽ രാത്രിമുഴുവൻ ഉണർന്നിരിക്കുകയാണ് സിറ്റികൾ മുഴുവൻ; ഇത്തരം സിറ്റികളിലെ സസ്യങ്ങൾ പല തരംഗാവലികൾകൊണ്ട് സൂര്യന്റെ അസാന്നിദ്ധ്യത്തിൽ പാചകം നടത്തുകയാണ്. അതുകൊണ്ട് അകാലത്തിൽ മാവ് പൂക്കുകയാണ്; ചക്കയും മാങ്ങയുമൊക്കെ ഉണ്ടാകുകയാണ്.
സൂര്യന്റെ പ്രകാശം ചില പ്രത്യേകകാലങ്ങളിൽ മഞ്ഞുമായിചേരുമ്പോൾ സസ്യങ്ങളിലും ജന്തുക്കളിലും ജന്തുജാലങ്ങളിലും വികാരത്തെ സന്നിവേശിപ്പിക്കിമ്പോൾ പൂക്കുവാനും കായ്‌ക്കുവാനും ഇടയാക്കുന്നുവെങ്കിൽ- അതിന് സമാനമായ മഞ്ഞുനിറഞ്ഞതുപോലെയുള്ളൊരു കൃത്രിമപ്രകൃതിയെ ഉണ്ടാക്കുവാൻ ഫാക്ടറികൾ ഒരുങ്ങുമ്പോൾ സസ്യങ്ങൾ അതിനനുസരിച്ച് പരിണമിച്ച് പൂക്കുവാനും കായ്ക്കുവാനും ഇടയാകില്ലേ? ഒട്ടേറെ ഫാക്ടറികൾക്കുമുന്നിലെ ആലക്തികപ്രകാശം രാത്രിമുഴുവൻ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുമ്പോൾ- ആ പ്രകാശത്തിൽ ഇലകൾ ഉണർന്നിരുന്ന് പാചകംചെയ്യുമ്പോൾ; സുഷുപ്തിയറിയാത്ത സസ്യങ്ങളുടെ പാചകകലയിൽനിന്ന് വികലങ്ങളായ ഭക്ഷണങ്ങൾ രൂപപ്പെട്ടുവരുമ്പോൾ; അകാലത്തിലുണ്ടാകുന്ന വിഷമുള്ള ആ വസ്തുക്കളെല്ലാം പറിച്ചെടുത്തും, കടകളിൽ നിന്ന് വാങ്ങിയുമൊക്കെ കഴിക്കുമ്പോൾ- ഹേ മനുഷ്യാ, നിന്റെ കോശകോശാന്തരങ്ങളിൽ ബാഹ്യമായ ഈ വിഷത്തിന്റെ ആവിർഭാവത്തോടെ സം ജ്ഞാതമാകുന്ന കൈവിഷത്തിന്റെ അഥവാ ഓട്ടോടോക്സിന്റെ അന്തരാളങ്ങളിൽവെച്ച് അണുകൃമികളുടെ ഉൽപാദനത്തിന് ഇടയാക്കുന്ന അമിനോ അമ്ളങ്ങളുടെ പ്രസാരണത്തിനും നിന്നെ നശിപ്പിക്കുവാൻ പര്യാപ്തങ്ങളായ ഐ.ജി.ജിയുടെയും ഐ.ജി.എമ്മിന്റെയുമൊക്കെ പരിണാമങ്ങൾക്ക് ഇടയാക്കില്ലേ? യകൃത്ത്- ലിവർ തട്ടിപ്പോയ; പാൻക്രിയാസ് ദുഷിച്ച സംഭ്രാന്തമായൊരു ജീവിതത്തിലേക്ക് നിന്റെ ശാസ്ത്രം നിന്നെ കൂട്ടിക്കൊണ്ടുപോകുകയല്ലേ?
ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചും അതിന്റെ വലിപ്പം പറഞ്ഞുമാണല്ലോ ഉന്നതങ്ങളായ ഫാക്ടറികളത്രയും നിങ്ങൾ കെട്ടിപ്പൊക്കിയത്? രാത്രിയെ പകലാക്കാനുള്ള പ്രകാശത്തിനുവേണ്ടി നിങ്ങൾ ജലവൈദ്യുതിയും പോരാതെവന്നപ്പോൾ അണുസർജ്ജനത്തിന്റെ ലോകങ്ങളിലെ ആറ്റമിക് പ്ളാന്റുകളിൽനിന്നുവരെ വൈദ്യുതിയുണ്ടാക്കാൻ കഷ്ടപ്പെടുന്നു- പത്തോ ഇരുപതോ കൊല്ലം ജപ്പാന്റെ ഉല്പാദനപ്രക്രിയയെ വളർത്തിക്കൊണ്ടുവന്നിട്ടോ? അതി ലെ അണുവികരണംകൊണ്ട് അവിടുത്തെ വരാനിരിക്കുന്ന സന്തതിപരമ്പരകളെമുഴുവൻ തകർത്തെറിയുകയും മറ്റുരാജ്യങ്ങളിലേക്കുവരെ അണുവികിരണം വ്യാപിപ്പിക്കുകയും ചെയ്തില്ലേ? അണുവികരണമുള്ള ഭക്ഷണംകഴിക്കാൻ പരിശോധനയുടെയും ഗുഡ് സർട്ടിഫിക്കറ്റുകളുടെയും ലോകങ്ങളുണ്ടാക്കി ജനതയെ കബളിപ്പിക്കുന്ന നീങ്ങളുടെ ശാസ്ത്രമുണ്ടല്ലോ- ആ ശാ സ്ത്രത്തോളം ദുഷ്ടതയുള്ളത് ലോകത്ത് വേറൊന്നുണ്ടാകുമോ?
എല്ലാം രാത്രികളെ പകലുകളാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ്- രാത്രികളെ പകലുകളാക്കിയും പകലുകളെ രാത്രികളാക്കിയും ഐ.ടി.യുടെയും ഔട്ട്സോഴ്സിന്റെയും മേഖലകളാക്കി മാറ്റുമ്പോൾ- ഭരണാധികാരികൾ അതിന് കൂട്ടുനിൽക്കുമ്പോൾ; മാതാപിതാക്കൾ കൂട്ടുനില്ക്കുമ്പോൾ മക്കളുടെ ആരോഗ്യമെന്നത് ഒരു മരീചികയായി മാറുന്നു- മാത്രമല്ല, മനുഷ്യാ നാളെ നിന്റെ സന്തതിപരമ്പരകൾ ആരോഗ്യത്തോടെ ജീവിക്കേണ്ടതില്ലേയെന്ന ചോദ്യവുമുണ്ടാകുന്നു- ഇവിടെയൊക്കെയാണ് ബാഹ്യകാലത്തിന്റെ ആന്ദോളനം അറിയേണ്ടത്.
ബാഹ്യകാലത്തെ നിർണ്ണയിക്കുന്ന രാവുകളും പകലുകളും ഉണ്ടാകുന്നത് സൂര്യനൂം ഭൂമിയും തമ്മിലുള്ള ബന്ധത്തിലും പാരസ്പര്യത്തിലുമാണ്. ഭൂമി സൂര്യന് അഭിമുഖമായിവരുമ്പോൾ പകലായും മറുവശമാകുമ്പോൾ രാത്രിയായും മാറുന്നു- ഇത് നമ്മളിൽ ഏറെ മാറ്റങ്ങളുണ്ടാക്കുന്നു. രാവുക ളും പകലുകളുംചേർന്ന് പക്കങ്ങളുണ്ടാകുന്നു. ചന്ദ്രന്റെമേൽ രശ്മികൾ പതിക്കുമ്പോൾ ചന്ദ്രൻ കാണാവുന്ന പാകത്തിലാകുന്നു- പ്രതിപതമുതൽ പൗർ ണ്ണമിവരെ. ഇങ്ങനെ ശുക്ളപക്ഷപ്രതിപത, കൃഷ്ണപക്ഷ പ്രതിപത എന്നീ പ്രതിപാതകളനുസരിച്ച് പൗർണ്ണമിയും അമാവാസിയുംവരെയുള്ള രണ്ട് പക്കങ്ങൾ- എത്രയെത്ര തലങ്ങളിലാണ് ചന്ദ്രന്റെ പ്രകാശത്തെ അവലംബിച്ചുള്ള ഒരു കാലം ഗണിച്ചുപോകുന്നത്?
ശുക്ളപക്ഷവും കൃഷ്ണപക്ഷവും ജീവജാലങ്ങളുടെ വികാരങ്ങളിൽ; ജീവജാലങ്ങളുടെ കോശകോശാന്തരങ്ങളിലൊക്കെ എന്തെന്ത് മാറ്റങ്ങൾ വരു ത്തും? ആ സമയത്തെ ഔഷധപ്രയോഗമെങ്ങനെ; ആ സമയത്തെ ആഹാരമെങ്ങനെ? പ്രാചീനർ പലരോഗങ്ങളും പ്രതിപതമുതൽ പൗർണ്ണമിവരെ ആഹാരം കൂട്ടിക്കൂട്ടിവന്ന് മാറ്റിയിരുന്നു- ആഹാരത്തിന്റെ ഓരോമാത്ര കൂട്ടിക്കൂട്ടിവന്ന് പൗർണ്ണമിയിൽ പൂർണ്ണമാത്രയിലെത്തിച്ചും പിന്നെ കുറച്ചുകുറച്ചുകൊണ്ടുവന്നുമുള്ളൊരു ചികിത്സാരീതി. കുറച്ചുകൊണ്ടുവന്ന്, ആദ്യംകഴിച്ച അളവിൽ അവസാനിക്കുമ്പോഴേക്കും ചന്ദ്രായനത്തിന്റെ ദൃഷ്ടികോണിൽ ബുദ്ധിയിൽ, മനസ്സിൽ പരിണാമമുണ്ടാകും- ആ പരിണാമം പൂർവജന്മകൃതങ്ങളായ പാപസഞ്ചയത്തിൽ സംഭവിച്ച രോഗങ്ങളത്രയും തൂത്തുവാരിക്കളയാൻ പറ്റുമെന്നുപറയുമ്പോൾ പ്രകൃതിയെ ചേർത്തുള്ള പ്രാചീനരുടെ പഠനം എത്രവിപുലമാണെന്ന് കാണാം.
ചന്ദ്രവിദ്യയിൽ രതന്മാരായ, ചക്രവിദ്യാധരന്മാരായ, ശ്രീവിദ്യാധരന്മാരായ അവർ; ചന്ദ്രമണ്ഡലാന്തർഗതമായ ആ വിദ്യയെ പഠിച്ച അവർ, അഗ്നിയെ ഉച്ചദ്ധ്വം ജ്വലിപ്പിച്ചാലും- എന്നൊക്കെയുള്ള ഉന്നതങ്ങളായ ആശയങ്ങളുള്ളവരായിരുന്നു, പ്രാചീന മനീഷികൾ. അവരുടെയൊക്കെ ഉന്നതാശയങ്ങളെ വിട്ട്, ഏതോ സ്വപ്നലോകത്തിലൂടെ പാശ്ചാത്യന്റെ; ഇരുട്ടിന്റെ സന്തതികളുടെ അറിവിനെത്തേടി അലഞ്ഞൊരു ജനത!