[ Full Text - Source: September 2012 issue ]
സ്ത്രീപുരുഷസമത്വത്തിനും മാന്യമായ സഹവർത്തിത്വത്തിനും ശ്രമി ക്കുമ്പോൾ വൈദ്യശാസ്ത്രപരമായ സാദ്ധ്യതകളെയും പരിമിതികളെയും കണക്കിലെടുക്കാതെവയ്യ; പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെവിടെയും, സാമൂഹ്യതലത്തിലോ സാംസ്ക്കാരികതലത്തിലോ സ്ത്രീ പുരുഷനേക്കാൾ മുകളിലാണെന്നോ പുരുഷൻ സ്ത്രീയേക്കാൾ മുകളിലാണെന്നോ പറഞ്ഞിട്ടു മില്ല. അതേസമയം `ചരക സംഹിതയും` `സുശ്രുത സംഹിത`യും വെച്ചുപഠി ക്കുമ്പോൾ, സ്ത്രീയാണ് പുരുഷനേക്കാൾ വൈദ്യശാസ്ത്രപരമായി മുകളി ലെന്നുതോന്നുകയും ചെയ്യും. ഇതിലുപരി, ഇന്നും ആ നിയമങ്ങൾതന്നെ യാണ് ഭാരതത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കാണാം. ഏതെങ്കിലു മൊരു പുരുഷനോട് എവിടെയെങ്കിലുംവെച്ച് ഒരു സ്ത്രീ അപമര്യാദയായി പെരുമാറുകയോ, വികൃതമായ ഒരു സിംബൽ കാണിക്കുകയോചെയ്താൽ വലിയ അപകടമൊന്നും നിയമത്തിൽ പറയുന്നില്ലേങ്കിലും- ഏതെങ്കിലുമൊരു സ്ത്രീയോട് എവിടെയെങ്കിലുംവെച്ച് ഒരു പുരുഷൻ തെറ്റായി ഒരു ആംഗ്യ ഭാഷയൊ, ഒരു ശാരീരികഭാഷയോ, ഒരു വാക്കോ ഉപയോഗിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് വലിയ ശിക്ഷയാണുണ്ടാകുന്നത്; ഇതറിയാവു ന്നവർപോലും ഇതിനെ വേണ്ടവിധം ഉപയോഗിക്കാത്തതുകൊണ്ടാണ് ഇത്ത രം തെറ്റുകൾ ആവർത്തിക്കപ്പെടുന്നത്; അതുകൊണ്ട് സ്ത്രീകളാണ് ഇതി നെ ആദ്യം പഠിക്കേണ്ടത്- നിയമപരമായ ഈ പരിരക്ഷകളത്രയും, പ്രാചീന നിയമഗ്രന്ഥങ്ങളിൽനിന്നെടുത്തതാണെന്ന് ആദ്യമറിയണം; മറിച്ച് അതൊ ന്നും അമേരിക്കൻ നിയമങ്ങളിൽനിന്നും ബ്രിട്ടീഷ് നിയമങ്ങളിൽനിന്നുമൊ ന്നും കടംകൊണ്ടതല്ല- ഇന്ത്യൻ പ്രാചീന നിയമങ്ങളിൽ; യാജ്ഞവൽക്യ സ്മൃതികളിൽ; മനു സ്മൃതികളിൽ; നാരദ സ്മൃതികളിൽ നിന്നൊക്കെയുള്ള ആശയങ്ങൾ ചില്ലറയൊന്നുമല്ല ഇന്ത്യൻ ഭരണഘടന സ്വീകരിച്ചിരിക്കുന്നത്.
നിയമപരമല്ലാത്ത ആയിരമായിരം കാര്യങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്- കൃത്രിമ ബീജസങ്കലനംവരെനടക്കുന്നു. കൃത്രിമബീജസങ്കലനം നിയമപരമ ല്ല. എന്നിട്ടും നിങ്ങളുടെ ഫെർട്ടിലിറ്റി ക്ളിനിക്കുകളിൽ ഭിഷഗ്വര?ാർ കാണിക്കു ന്നതൊന്നും സിവിലായോ, ക്രിമിനലായോ ഭരണഘടനയിൽ എഴുതിവെച്ചിട്ടു ള്ളവയല്ല. എന്നാൽ, ഒരു സ്ത്രീയെനോക്കി ഒരു പുരുഷൻ ആംഗ്യഭാഷയി ലൊരു തെറ്റായ സന്ദേശംനൽകിയാൽ, നമ്മുടെ ഭരണഘടന അനുശാസി ക്കുംവിധം അയാൾ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യും- ഇതു നമ്മുടെ പുരുഷ ?ാരെ പഠിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടുപോയിട്ടുമുണ്ട്. മാന്യതയില്ലാത്ത ഞരമ്പുരോഗികളെ സംബന്ധിച്ചിടത്തോളം നിയമംകൊണ്ടുമാത്രമേ നിയന്ത്രി ക്കാനാകൂ; മാന്യനായവന് നിയമം ആവശ്യമായി വരുന്നില്ല- അവൻ മാന്യ നായിരിക്കുന്നത് നിയമംകൊണ്ടല്ല; ഭയംകൊണ്ടും അല്ല; അവന്റെ ജനിത കസംസ്ക്കാരത്തിന്റെ മര്യാദകൊണ്ടുമാത്രമാണ്. `ജനിതക സംസ്ക്കാരം` പ്രത്യേകമെടുത്ത് പറയണം; അതിന്റെ അർത്ഥവും വ്യാപ്തിയുമൊക്കെ ആലോചിച്ചു കണ്ടെത്തണം.
ഇത്തരം നിയമങ്ങളൊക്കെ പ്രാചീനർ ഉണ്ടാക്കിയത് നല്ലവണ്ണം അറിഞ്ഞി ട്ടുതന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ ആധുനിക നിയമസംഹിതയും അവയെ അതേപടി സ്വീകരിച്ചത്. ഒരു സ്ത്രീയെ ഒരു പുരുഷൻ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ- ശാരീരികവും മാനസികവും വാചികവുമായ പീഡ നങ്ങൾ. ശാരീരിക പീഡനത്തേക്കാൾ കൂടുതലാണ് വാചികപീഡനത്തിന്റെ ശിക്ഷ. വാചികപീഡനത്തിന്റെ ശിക്ഷയേക്കാൾ കൂടുതലാണ് മാനസികപീ ഡനത്തിന്റെ ശിക്ഷ- ശിക്ഷ കല്പിക്കാനുള്ളത്ര ദണ്ഡികളുംമറ്റും ആ നിലയിലാണ്; ഏകദണ്ഡിയും ദ്വിദണ്ഡിയും ത്രിദണ്ഡിയുമെല്ലാം ആ നില യിൽ കാണണം. ഇന്ന് അവയെയെല്ലാം മതത്തിന്റെ ചിഹ്നമായാണ് കണ ക്കാക്കുന്നത്- വാഗ്ദണ്ഡം, മനോദണ്ഡം, കായദണ്ഡം എന്നീ മൂന്ന് ദണ് ഡങ്ങളെക്കുറിച്ചുപറയുന്ന സ്മൃതിയെടുത്ത് പഠിച്ചുനോക്കണം. മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി, നാരദസ്മൃതി- ദണ്ഡുമായി നീങ്ങുന്ന ശ്രീ ശങ്കരചാ ര്യരുടെയുമൊക്കെ ചിത്രം കണ്ടിട്ടുണ്ടാകും; വാഗ്ദണ്ഡത്തിന്റെയും മനോദ ണ്ഡത്തിന്റെയും കായദണ്ഡത്തിന്റെയുമൊക്കെ ശിക്ഷകൾ നിശ്ചയിക്കു ന്നത് അവരെപ്പോലുള്ളവരാണ്; അത്രയും അറിവ് അവർക്കുണ്ടാകണം. എ ന്നാൽ ഇന്ന്, സ്ത്രീയെ ശക്തമായി പീഡിപ്പിക്കുമ്പോൾപോലും രക്ഷപ്പെടാ നുള്ള പഴുതുകൾ നിയമത്തിൽ തേടിയാണ് ബുദ്ധിരാക്ഷസ?ാരായ നിയമ ജ്ഞ?ാർ ഓടുന്നത്- ഇതൊക്കെ ഇന്ന് നടക്കുന്നത് പൗരാണികതയുടെ പേരിലെന്നാണ് ഇവർ പറയുകയും ചെയ്യുക; പൗരാണികതയ്ക്ക് ഇതിലെന്ത് ബന്ധമാണുള്ളത്; ഈ കാണിക്കുന്ന തെറ്റുകൾക്കുള്ളത്?
ആധുനിക വിദ്യാഭ്യാസം പുതുതലമുറയെ പൗരാണികതയൊന്നും പഠി പ്പിച്ചിട്ടില്ലല്ലോ- എന്നാൽ ഇന്നുകാണുന്ന ഇത്തരം തെറ്റുകളൊക്കെ ആവർ ത്തിക്കപ്പെടുന്നത് ആംഗലേയ ഭാഷാപ്രാവിണ്യം; ശക്തമായ നിയമനിർമ്മാ ണം; ജനാധിപത്യസംവിധാനം എന്നിവയുടെ ഈറ്റില്ലത്തിലാണ്. വസ്തുത യെ വസ്തുതയായിക്കണ്ട്, ഇതെല്ലാം നടക്കുന്നത് ശക്തമായ ജനാധിപത്യ കാലത്ത്; എന്റെയും നിങ്ങളുടെയും ഈ കാലഘട്ടത്തിലാണ് നടക്കുന്നതെ ന്ന് സമ്മതിക്കണം- ഇന്നത്തെ സാമാജിക സംസ്കൃതിയുടെ വൈകല്യമാ ണെന്ന് ഏറ്റെടുത്താൽമാത്രമേ തിരുത്താൻകഴിയൂ; പകരം ഇതെല്ലാം പൗരാ ണികതയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാവില്ല. ഇവിടെ ആവർത്തിച്ചു കൊണ്ടിരുന്ന എണ്ണമറ്റ സ്ത്രീപീഡനങ്ങൾ മനുസ്മൃതിയുടെ വെളിച്ചത്തിൽ നടന്നതല്ല; യാജ്ഞവൽക്യസ്മൃതിയുടെ വെളിച്ചത്തിലും നടന്നതല്ല- ആധു നികജീവിതത്തിന്റെ വെളിച്ചത്തിൽ നടന്നതാണ്; ആധുനിക വിദ്യാഭ്യാസം നേടിയവർ ചെയ്തിട്ടുള്ളതാണ്. ഇവർക്കുള്ള ശിക്ഷകൾ നിയമനിർമ്മാണ വേളയിൽ എടുത്തെഴുതിയത് പ്രാചീന സ്മൃതികളെ ഉദ്ധരിച്ചാണെന്നെങ്കി ലും- സമ്മതിക്കണം; അതിനെ സമ്യക്കായി ഉപയോഗിക്കാനുള്ള മനഃസാ ന്നിദ്ധ്യമെങ്കിലും, ആധുനിക നിയമജ്ഞ?ാർക്കും സാമൂഹികപ്രവർത്തക ർക്കും ഉണ്ടാകണം. അതുണ്ടായിരുന്നെങ്കിൽ, ഒരുപക്ഷെ തെറ്റുകൾ തടയാനാകുമായിരുന്നു. അവിടെയാണ് നിയമനിർമ്മാണത്തേക്കാൾ പര സ്പരസ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും പരസ്പരധാരണ യുടെയും ലോകം ഉയർന്നുനില്ക്കുന്നത്.
നിയമത്തെ മനഃശാസ്ത്രം മറികടക്കുന്നുവെങ്കിൽമാത്രമാണ്, സ്ത്രീക്ക് സ്വയം രക്ഷപ്പെടാൻകഴിയുക. അപ്പോഴാണ് സ്ത്രീവിദ്യാഭ്യാസത്തിന്റെയും പുരുഷവിദ്യാഭ്യാസത്തിന്റെയും സമ്യക്കായ ആവശ്യകത അനിവാര്യമാകു ന്നത്- ഒന്നിനെ ആഗ്രഹിക്കുക; എന്തിനെയാണ് ആഗ്രഹിക്കുക? നമുക്കില്ലാ ത്ത ഒന്നിനെ നാം ആഗ്രഹിക്കുന്നു; ലോകത്തുള്ള എല്ലാ മനുഷ്യരും അപ്രാ പ്യത്തിലാണ് ആഗ്രഹംവെച്ചുപുലർത്തുന്നത്- പ്രാപ്യത്തിലല്ല. ഒരിടത്ത് നിൽ ക്കുമ്പോൾ, ഒരു സാരികണ്ടു; അത് തനിക്കിപ്പോൾ പ്രാപ്തമല്ല. വീട്ടിലെത്തി യിട്ടും അതുതന്നെ മനസ്സിൽ കിടക്കുകയാണ്- അപ്പോൾകരുതും അതുപോ ലൊന്ന് നാളെ വാങ്ങണമെന്ന്. ഇത് മനസ്സിന്റെയൊരു പ്രത്യേകതയാണ്. ഇങ്ങനെയൊരു അപൂർണ്ണതയിലാണ് സൃഷ്ടി; അതിൽ പ്രകടമായ; പ്രാകൃ തികമായ അപൂർണ്ണതയാണ് സ്ത്രീയും പുരുഷനുമെന്നത്- രണ്ട് അപൂർ ണ്ണതകൾ. അതുകൊണ്ട് രണ്ടിന്റേയും ചേർച്ചയില്ലാതെ പൂർണ്ണതയില്ല; ഇതാ ണ് പ്രാചീനന്റെ കാഴ്ചപാട്.
സ്ത്രീയിലുള്ള ഹോർമോണുകൾ സ്ത്രൈണഹോർമോണുകളാണ്; പുരുഷഹോർമോണുകൾ കുറവാണ്. അതുകൊണ്ടുതന്നെ ഒരിക്കലും പുരു ഷനാകാൻ സ്ത്രീയ്ക്കാവില്ല- എങ്ങനെയൊക്കെ ശ്രമിച്ചാലും; എന്തുസമരം നയിച്ചാലും ആവില്ല. ഓരോരുത്തനും ജനിച്ചത് പൂർവ്വകർമ്മങ്ങളാലാണെന്ന് പൂർവ്വികർപറയും- ഇതിനെ നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും, ജനനം വർത്തമാനത്തിലെ അറിവിന്റെ ഫലമല്ല. ഒരാൾ സ്ത്രീയാകുന്നതോ പുരു ഷനാകുന്നതോ- അവളോട് അല്ലേങ്കിൽ അവനോട് ചെന്നുചോദിച്ച്, അനുമതി തേടിയിട്ടൊന്നുമല്ല. സംഭവിക്കുന്നത്; നിശ്ചയിക്കുന്നത് ഒരു അബോധത്തി ലാണ്; ബോധത്തിലല്ല. ജനിച്ചുകഴിഞ്ഞു- സ്ത്രീയാണ്; ഞാൻ സ്ത്രീയായി ജനിച്ചിരിക്കുന്നു; പുരുഷനായി ജനിച്ചിരിക്കുന്നുവെന്നത് സത്യമാകുന്നു. ഈ സത്യത്തെ അംഗീകരിക്കാതിരിക്കലാണ്, ആധുനിക വിദ്യാഭ്യാസംകൊണ്ട് നിങ്ങൾനേടുന്ന ആദ്യത്തെ അപകടം.
ഞാൻ പുരുഷനാണ് അല്ലേങ്കിൽ സ്ത്രീയാണ്- എന്റെ ജീവിതം മനോഹ രമാണ്. എനിക്ക് എന്റേതായ കർമ്മങ്ങളും എന്റേതായ ആനന്ദത്തിന്റെ ലോക ങ്ങളും അതിന് എന്റേതായ വഴികളുമുണ്ട്- പക്ഷേ, ഞാൻ അപൂർണ്ണയാണ്; അപൂർണ്ണനാണ്. അതുകൊണ്ട് എന്റെ വഴിയുടെ പൂർണ്ണതയാണ്, എനിക്ക് അപ്രാപ്യമായത്; അത് അനിവാര്യതയാണ്. സ്ത്രീയെ സംബന്ധിച്ച് പുരുഷ നും പുരുഷനെ സംബന്ധിച്ച് സ്ത്രീയും പൂർണ്ണതയാണ്; അനിവാര്യതയാ ണ്- അതിനാണ് വിവാഹം. വിവാഹത്തിന്റെ ഒരംശംമാത്രമാണ് ലൈംഗി കാഭിലാഷവും ലൈംഗികസർജ്ജനവുമെല്ലാം- ജീവിതത്തിന്റെ മുഴുവൻ സമയവും ഇത് നിലനിൽക്കുന്നുമില്ല. മൃഗങ്ങളിൽപോലും കാണുന്നതും തൃഷ്ണയായി വികസിച്ചിട്ടുള്ളതുമായ ലൈംഗിക ഉൽസർജ്ജനം, അതിന്റെ ഒരംശംമാത്രമായാണ്. ഭർത്താവിനും ഭാര്യയ്ക്കും തന്റെ ഇണയെ സംതൃ പ്തിപ്പെടുത്താനുള്ള ലൈംഗികശേഷി ഇല്ലേങ്കിൽ- വിവാഹമോചനം അനു വദിക്കാമെന്ന് സുപ്രീകോടതിയുടെ നിർണ്ണായക വിധിവന്നതും ഈ അടുത്ത കാലത്താണെന്ന് ഓർക്കുക; ഇനിയിത് കുടുംബജീവിതത്തിൽ എത്രത്തോ ളം ദുരുപയോഗിക്കപ്പെടുമെന്ന് നിശ്ചയിക്കാനുമാവില്ല; നമ്മുടെ വക്കീല?ാർ ഇതിൽപിടിച്ച് എത്ര കളിക്കുമെന്നും സമ്പന്നകുടുംബങ്ങളിൽനിന്ന് ഇനിയെ ത്ര പണമൊഴുകുമെന്നും ഇനിയെത്ര നാടുനാറുമെന്നും കണ്ടറിയേണ്ടതാ ണ്!
വിദ്യാഭ്യാസത്തിൽ പ്രാഥമികമായി അറിയേണ്ടത് ഇതൊന്നുമാത്രമല്ല- സ്ത്രീപുരുഷബന്ധത്തിലെ ലൈംഗികതയ്ക്കപ്പുറം ഒട്ടേറെകാര്യങ്ങളുണ്ട്; ചെറുതുംവലുതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനം, അപ്രാപ്തതയും അപ്രാപ്തസുഖങ്ങളുമാണ്- അപ്രാപ്തസുഖങ്ങളത്രയും ചേർച്ചയിൽ മാത്രമുള്ളതാണ്. പുരുഷന്റെ മനസ്സുകളിൽ നിറഞ്ഞിരിക്കുന്ന സ്ത്രൈണപരങ്ങളായ സ്വപ്നങ്ങൾ; സ്ത്രീയുടെ സങ്കല്പങ്ങളിൽ നിലനി ല്ക്കുന്ന പൗരുഷപരങ്ങളായ സ്വപ്നങ്ങൾ- ഇത്തരം സ്വപ്നങ്ങൾ തങ്ങളിലെ ത്രയുണ്ടെന്ന് ആദ്യം അളന്നുനോക്കണം. ഉണ്ടെങ്കിൽ, പൂർണ്ണതയ്ക്ക് ഒരു ഇണ അനിവാര്യമാണ്; അത്തരം സ്വപ്നങ്ങൾ ഇല്ലേങ്കിൽമാത്രമേ വിവാഹം കഴിയ്ക്കാതെ ജീവിയ്ക്കാവൂ- അല്ലാതെ, സന്യാസം സ്വീകരിച്ചാൽപോലും അർദ്ധവിരാമമുണ്ടാകും; അതായിരിക്കും അവിരാമം തുടരുക. അതുകൊണ്ട് ഇതേക്കുറിച്ച് നല്ലവണ്ണം അറിഞ്ഞിട്ടുവേണം കുടുംബജീവിതം സ്വീകരിക്കാ നും നിഷേധിക്കാനുമൊക്കെ ഇറങ്ങിപ്പുറപ്പെടേണ്ടത്- ആ സ്വപ്നങ്ങളില്ലാത്ത വനോട് സ്വപ്നങ്ങളുള്ളവൾചെന്ന് തെല്ലുനേരം അല്ലേങ്കിൽ ഏറെനേരം സം സാരിച്ചിട്ടും കൂട്ടായ്മയ്ക്ക് ആഗ്രഹിച്ചിട്ടും യാതൊരു ഫലവുമുണ്ടാവില്ല- ചോദ്യങ്ങൾ ചോദിച്ചുചോദിച്ച് അയാളിലേക്ക് കടക്കാമെന്നുവെച്ചാൽ, തുടർ ചോദ്യത്തിന്നിടനൽകാത്തവിധം അയാൾ ഉത്തരം പറഞ്ഞേക്കും; നിങ്ങൾക്ക് വേണ്ടതും വേണ്ടാത്തതുമായ എല്ലാ ചോദ്യങ്ങളുംചേർത്തായിരിക്കും ഉത്ത രംപറയുക; എപ്പോഴും `ഫുൾസ്റ്റോപ്പി`ടുന്ന ഉത്തരങ്ങളായിരിക്കും പറയുക. ഇത്തരക്കാർ നമുക്കിടയിൽ എത്രയോഉണ്ട്. ഇത്തരക്കാരെ അധികമാർക്കും ഇഷ്ടമാവില്ല; ഇത്തരക്കാരുമായി ചങ്ങാത്തം അസാദ്ധ്യമാകുകയും ചെയ്യും- ഇത്തരക്കാർ എപ്പോഴും ഒറ്റയാൾ പട്ടാളമാണ്. മറിച്ചുള്ളവർ- അത്തരക്കാരു മായി ചങ്ങാത്തമുണ്ടാക്കാൻ എളുപ്പമാണ്. അവരെ കേൾക്കാൻ ദാഹവുമു ണ്ടാകം; അത്തരക്കാരുമായി പറഞ്ഞുതീർക്കാൻ ഒട്ടേറെ കാര്യങ്ങളുമുണ്ടാ കും.
കുടുംബജീവിതത്തിൽ ഉണ്ടാകുന്ന ശാരീരികരതിയേക്കാൾ എത്രയോമട ങ്ങാണ് വാചിക രതി. കുടുംബജീവിതത്തിൽ എപ്പോൾ വാചികരതിയും മാന സികരതിയും പൂർണ്ണമാകുന്നുവോ, അപ്പോൾ ശാരീരികരതി അസ്ഥാനത്താ കുന്നു. അതുകൊണ്ടാണ് കുടുംബങ്ങളിൽ പലപ്പോഴും ഭാര്യാഭർത്താക്ക?ാ രുടെ ശാരീരികരതികളെല്ലാം സമ്പൂർണ്ണമായി നടക്കുമ്പോഴും- തങ്ങളുടെ വാചികരതിയുടെയും മാനസികരതിയുടെയും തൃപ്തിയ്ക്കുവേണ്ടി മനു ഷ്യൻ മതങ്ങളുടെ കോടരങ്ങളിലും സാമൂഹികതയുടെയും ആധുനികത യുടെയും കോടരങ്ങളിലുമെല്ലാം അലഞ്ഞുനടക്കാൻ വിധിയ്ക്കപ്പെടുന്നത്- കോടരമെന്നാൽ മരത്തിനൊക്കെ പോടുണ്ടാകും. ഇത്തരം പോടുകളും ഗു ഹാമുഖങ്ങളുമൊക്കെ, മതങ്ങളിലും സാമൂഹികതയിലുമൊക്കെ ഓടികൂടു ന്നിടത്തും ഉണ്ടാകും. ഇങ്ങനെ വാക്കിന്റെയും മനസ്സിന്റെയും രതിയ്ക്കുവേ ണ്ടി; അനുഭൂതിസന്ധായകമായി അനുഭവിച്ചുതീർക്കാൻ വേണ്ടിയാണ്, അനി തരസാധാരണമായ സ്വാതന്ത്ര്യമുള്ള ഇത്തരം മേഖലകളിലേക്ക് മനുഷ്യർ പലപ്പോഴും കടന്നുചെല്ലുന്നത്. അതുകൊണ്ട് അറിയണം, അപ്രാപ്തത്തി ന്റെ പ്രാപ്തത്തിലാണ് വിവാഹം സഫലമാകുന്നതെന്ന.് അത് പ്രാപിക്കുന്നത് തന്റെ ഇണയിലൂടെയാണെന്നും അത് കേവലം ശാരീരികം മാത്രമല്ലെന്നും- അത് അല്പമാത്രസ്ഥിതമാണെന്നും അതിന് ഇത്രമാത്രം നിയമങ്ങളും കഷ്ട പ്പാടുകളും സമ്പത്തുമൊന്നും വേണ്ടെന്നും അറിയണം- ഇതാണ് പ്രാചീനർ പഠിക്കുകയും ഉൾക്കൊള്ളുകയും ഇതിനെ ആസ്പദമാക്കി സ്ത്രീപുരുഷ ബന്ധങ്ങളെയും സ്ത്രീപുരുഷസ്ഥാനങ്ങളെയും രൂപപ്പെടുത്തുകയും ചെ യ്തിട്ടുള്ളത്..